Skip to main content

When Four Becomes Five

King Lear looked at Princess Cordelia.

“Princess Cordelia, this is not fiction, it is life”.

“King, if it is not fiction, why do you say everything is not perfect? Did you banish me from your kingdom too early?”

“Princess, that is for the story, a tragedy, or an epic for fools to cherish. This is the reality where you are right, and I am wrong. Cordelia, say nothing, follow your bonds, long live.  It wasn’t perfect like a photo or a painting. The artist sees what the admirers do not. The picture becomes perfect when everyone sees everything.”

“So, my King, there is something untold and unseen by the naked eye and that will take me back to where I was, to the abode of your kingdom, your heart?”

“Princess, the truth is not as it appears. You did not go anywhere, only the story went.”

“Then why untold and unseen?”

“Cordelia, it is an art. Art of reality, that unfolds through epics and sub-stories.”

“I’m your favourite kid!”

“You do always my Princess. Now listen. This makes the picture complete and perfect.”

“But whose tale it is, the epic hero?”

“Princess, you are my treasure, all my wealth. No ordinary stories for you. So, it is all about Raghu, the Son of God.”

“I’m all ears, King,”

രഘു ഒരു അപൂർവതയായിരുന്നു. ചരിത്ര പുസ്തകങ്ങളിൽ ഏടുകൾ നിറക്കാൻ ആത്മകഥ വർണങ്ങളിൽ ചാലിച്ച്  ഒരു ദിവസവും വരക്കാതിരുന്ന ചിത്രകാരൻ. ചരിത്രത്തിന്റെ അതുല്യമായ ചില നിമിഷങ്ങൾ സ്വന്തം ചായക്കൂട്ടിൽ  മിഴിവാർന്നു വരച്ചുവച്ച സാധാരണക്കാരൻ. പക്ഷെ, ആ നിറച്ചാർത്തുകളിലൊന്നിലും അയാളുടെ കൈയ്യൊപ്പുണ്ടായിരുന്നില്ല. അതിനാൽ ചരിത്രത്തിലും.

Cordelia’s eyes sparkled with curiosity as she absorbed the story. Delving into the memories, he continued.

The Princess asked, "How did you become a King despite encountering so many bad things?"

He chuckled inwardly. The perception of Kingship varied from person to person. To his measure, he didn't consider himself a virtuous King. Yet, those who assessed and judged him viewed him, in comparison to societal norms, as someone aligned with goodness.

"There was the stream guiding me on the right path. Sunil Varghese was there. The girl who lost her father was there. In the coldness of winter, the warmth of wool was there. The fierce Ganga was there. Owners who fed their slaves were there. Tears accompanied me all along the way. There was a mind to know, a pair of eyes to see, and ears to hear," the King said, with a mysterious smile.

"Crazy. Sunil Varghese sounds strange. Do the people in our kingdom have such names?" she questioned. He sensed the girl's dissatisfaction, but he didn't feel compelled to elaborate further. Slowly closing his eyes, he pondered the story.

ഓർമകളിൽ സർക്കാർ ഓഫീസിലെ പതിവ് പ്രഹസനം. സിഎജി ഓഡിറ്റിംഗ്. സർവ്വജ്ഞാനിയായ ഓഡിറ്റർ തെറ്റുകുറ്റങ്ങൾ തേടി മദോന്മത്തനായി. കണ്ടെത്തുന്ന ഓരോ പിഴവുകളിലും അയാൾ മനസ്സിൽ  അട്ടഹസിച്ചു. മാമൂൽ പ്രകാരം സംസാരം അവസാനിപ്പിച്ചു ഓഡിറ്റർ പോയി. റിപ്പോർട്ടിൽ എഴുതാൻ കനപ്പെട്ട ഒരു വിഷയം കിട്ടിയതിന്റെ എല്ലാ ആഹ്ളാദവും  ഒളിപ്പിക്കാൻ ശ്രമിച്ചു അയാൾ പരാജിതനാവുന്നതു കണ്ടു രഘു ഉള്ളാലെ ചിരിച്ചു. ഫോൺ റിങ് ചെയ്തത് അയാൾ അറ്റെൻഡ് ചെയ്തു. മറുതലക്കൽ അന്ന . മടിച്ചു മടിച്ചു ഉള്ള ചോദ്യം. "സർ, അയാൾ എന്ത് പറഞ്ഞു". "അയാൾക്കു അന്നയുടെ സമ്മാനം നന്നായി ഇഷ്ടമായി. He is so happy". രഘു പറഞ്ഞു. പിന്നെ ഒന്നും പറയാതെ രഘു ഫോൺ വച്ച് മറ്റു ജോലികളിൽ വ്യാപൃതനായി.

അൽപനേരം കഴിഞ്ഞു അന്ന വീണ്ടും വിളിച്ചു. "സർ ഞാനൊന്നു വന്നോട്ടെ. അഞ്ചു മിനിറ്റ്." അയാൾ ഓക്കേ പറഞ്ഞു.

കുറ്റബോധം നിറഞ്ഞ മനസ്സും ഇടറിയ കണ്ഡവുമായി അന്ന അയാളുടെ മുന്നിൽ നിശബ്ദയായി ഇരുന്നു. എല്ലാം എൻറെ കുഴപ്പമാണ് എന്ന് മാത്രം പറഞ്ഞു മുഖം കുനിച്ചിരിക്കുന്ന പെൺകുട്ടിയെ അയ്യാൾ തെല്ലിട കണ്ണെടുക്കാതെ നോക്കി ഇരുന്നു.

കണ്ടിരിക്കെ അവൾ മങ്ങിയ കാഴ്ചയായി. ചുറ്റും മുഴങ്ങിയിരുന്ന പരിചിത ശബ്ദങ്ങൾ വിദൂരതയിൽ നേർത്തില്ലാതായി . പകരം തണുത്ത ഒരു പുലരി നിറഞ്ഞു. മഞ്ഞിന്റെ നനവുള്ള പുൽമൈതാനം. ഓട് മേഞ്ഞ കൊലുന്നനെ നീണ്ട സ്കൂൾ വരാന്ത. 6B എന്ന ക്ലാസ് റൂം. എല്ലാ ദിവസവും മഞ്ഞിന്റെ വിരിയിൽ ആദ്യം പതിയുന്ന കാൽപ്പാടുകൾ  അയയ്ളുടേതായിരുന്നു. വീട്ടിൽ നിന്നും  സ്കൂളിലേക്കുള്ള ഒരേ ഒരു ബസിന്റെ സമയം വളരെ നേരത്തെ ആയതിനാൽ ഏറ്റവും ആദ്യം സ്കൂളിൽ എത്തുന്ന കുട്ടി രഘു ആയിരുന്നു. പിന്നീട് കുട്ടികൾ വരുന്നതുവരെയുള്ള ഇടവേളയിൽ സ്കൂൾ ഒരു സാമ്രാജ്യവും അവൻ ചക്രവർത്തിയുമാകും. അവന്റെ കല്പനകൾ ശിരസ്സാവഹിച്ചു മഞ്ഞുത്തുള്ളികൾ പുൽക്കൊടികളിൽ നിന്ന് അപ്രത്യക്ഷമാവും. തലേന്ന് വിടരാത്ത നിന്ന പൂമൊട്ടുകൾ അവനെ പേടിച്ചു വിടർന്നു നിൽക്കും. സ്കൂളും, കുട്ടികളും, അധ്യാപകരും അവന്റെ മുന്നിൽ വരാൻ  മടിച്ചു തിരശീലക്കു പിന്നിലൊളിക്കും.

പക്ഷെ അന്ന് എല്ലാം മാറിമറിഞ്ഞ ദിവസമായിരുന്നു. സ്കൂളിൽ അവനു ശേഷം വന്ന കുട്ടികളുടെ  കണ്ണിലാണത് പെട്ടത്. സ്കൂൾ ഭിത്തിയിൽ കല്ല് കൊണ്ട് കോറിയിട്ടിരിക്കുന്ന തെറി വാക്കുകൾ. പ്ലാത്തോട്ടം സാറിനെ പേരെടുത്തു പറഞ്ഞുള്ള പച്ച തെറി. കണ്ട പാടെ അവൻ പറഞ്ഞു "നമുക്കിത് മായ്ക്കാം". പക്ഷെ അത് മറ്റാർക്കും സ്വീകാര്യമായിരുന്നില്ല. ഇത് സാറിനെ അറിയിക്കണം. അതായിരുന്നു തീരുമാനം.

രഘുവിന് ഏറെ ഇഷ്ടമുള്ള മാഷായിരുന്നു മലയാളം അധ്യാപകനായ ജോസ് പ്ലാത്തോട്ടം. മാഷിന് തന്നെയും ഇഷ്ടമാണെന്നും അവനു തോന്നിയിരുന്നു. അവനെ ക്ലാസ് ലീഡർ ആക്കാനും മാഷിന്റെ മുഖ്യ സഹായി ആക്കാനും ഒക്കെ മുന്നിൽ നിന്നതു പ്ലാത്തോട്ടം സർ ആയിരുന്നു. സാറിനെതിരെ യുള്ള തെറി വാക്കുകൾ അവനെ വേദനിപ്പിച്ചു.

ടീച്ചേർസ് വന്ന ഉടനെ വിഷയം അവരുടെ മുന്നിലെത്തി. പിന്നെ അന്വേഷണം. സ്വാഭാവികമായും സ്കൂളിൽ ആദ്യം വന്ന കുട്ടിയിലേക്കു സംശയത്തിന്റെ മുനകൾ നീണ്ടു. താനല്ല അതു ചെയ്‌തത്‌ എന്ന് പറയുമ്പോൾ അവന്റെ തൊണ്ടയിടറിയതു കുറ്റബോധം കൊണ്ടാണെന്നും വ്യഖ്യാനങ്ങളുണ്ടായി. സ്കൂൾ മാനേജർ ആയ ഫാദർ കൈതമറ്റം സംശയ മുനയിലുള്ള വിദ്യാർത്ഥികളെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. ക്ലാസ് മുറിയിൽ ഇരുണ്ട മനസ്സുമായി ഇരുന്ന അവനും വിളി വന്നു. പള്ളി മേടയിലെക്കു ഒറ്റയ്ക്ക് നടക്കുമ്പോൾ എതിരെ പ്ലാത്തോട്ടം മാഷ് വരുന്നു, അച്ഛനെ കണ്ടിട്ട്. മാഷിനോട് മിണ്ടാൻ ഇപ്പോഴാണ് അവനു അവസരം കിട്ടിയത്. അവന്റെ അരികിലെത്തിയപ്പോൾ മാഷ് ഒന്നു നിന്ന്. നീയാണ് ആദ്യം വന്നത് അല്ലെ? അതെ മാഷെ. പക്ഷെ അതെഴുതിയതു ഞാനല്ല. ശെരി. നീ ചെന്ന് അച്ഛന്റെ അടുത്ത് പറയ്. രഘുവിന്റെ നിറഞ്ഞ കണ്ണുകൾ കാണാതെ മാഷ് നടന്നകന്നു.

ഫാദർ കൈതമറ്റം ക്രുദ്ധനായി. അദ്ദേഹത്തിന്റെ  മുന്നിൽ നിന്ന രാജേഷ് തോമസിന്റെയും ശബ്ദം ഉയർന്നു. അച്ഛാ ഞാനല്ല . എൻറെ പണി ഇതല്ല. ഇങ്ങോട്ടു മാറിനിൽക്കെടാ. ഫാദർ അലറി.

ഫാദറിന്റെ നോട്ടം പിന്നെ പതിഞ്ഞത് രഘുവിലയിരുന്നു. ഇവനാണച്ചോ എല്ലാ ദിവസവും ആദ്യം സ്കൂളിൽ വരുന്നത്. പ്യൂൺ ജേക്കബ് ചേട്ടൻറെ ഭയഭക്തിയോടെയുള്ള ഓർമ്മപ്പെടുത്തൽ. എല്ലാ ദിവസവും ഒരു മണിക്കൂർ മുൻപേ എത്തും. കൈയക്ഷരവും ഏകദേശം ഒന്നുപോലെ. പ്യൂൺ പിന്നെയും പറഞ്ഞു. കൈയ്യക്ഷരം ഒരുപോലെ എന്നത് രഘുവിന് പുതിയ അറിവായിരുന്നു. പക്ഷേ ഒന്നും പറയാതെ അവൻ അച്ഛനെ നോക്കി. മുഖത്തെ ക്രൗര്യം ഒട്ടും വിടാതെ ഫാദർ രഘുവിനോട്‌ ചോദ്യങ്ങൾ ആരംഭിച്ചു. പേര്, അച്ഛന്റെ പേര്, ക്ലാസ് അങ്ങനെ. പിന്നെ പൊടുന്നനെ അടുത്ത ചോദ്യം. നീ എന്തിനാണങ്ങെനെ എഴുതിയത്? നിന്റെ അച്ഛനെ വിളിച്ചു കൊണ്ട് വന്നിട്ട് ഇനി ക്ലാസ്സിൽ കയറിയാൽ മതി. അതുവരെ തികട്ടി നിന്ന കണ്ണീർ ധാര ധാരയായി പുറത്തേക്കൊഴുകി. രഘുവിന് ശബ്ദം ഉണ്ടായിരുന്നില്ല. ഏങ്ങലുകൾക്കിടയിൽ അവൻ വീണ്ടും വീടും പറഞ്ഞു. ഞാനല്ല. ഞാനല്ലച്ചോ. ആരാണെന്നെനിക്കറിയില്ല. പക്ഷെ അതൊന്നും കേൾക്കാൻ ഫാദർ ഒരുക്കമായിരുന്നില്ല. ആദ്യം സ്കൂളിൽ വന്നത്, എന്നിട്ടും ചുവരെഴുത്തു കാണാതിരുന്നത്, കുട്ടികൾ കണ്ടപ്പോൾ മായ്ക്കാൻ ശ്രമിച്ചത്, പിന്നെ കൈയക്ഷരം.ലജ്ജാലുവായ ആറാം ക്ലാസ്സുകാരാണ് പിടിച്ചു നിൽക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ഫാദർ കണ്ടെത്തിയ സാഹചര്യത്തെളിവുകൾ. കുമ്പസാരക്കൂട്ടിൽ പാപങ്ങളുടെ കഥകൾ കേട്ട് നനവ് വറ്റിയ വൈദിക കർണ്ണങ്ങൾക്കു അവൻ്റെ കണ്ണീരും കുറ്റബോധത്തിന്റെ തെളിവായിരുന്നു. കുറ്റവാളിയെ പിടികൂടിയ സംതൃപ്‌തിയിൽ ഫാദർ സഭ പിരിച്ചു വിട്ടു. രാജേഷ് തോമസ് നിറഞ്ഞ ചിരിയോടെ പള്ളിമേട വിട്ടു. കുനിഞ്ഞ ശിരസ്സും ഒഴുകിയിറങ്ങുന്ന കണ്ണുകളുമായി രഘുവും.

പുൽമൈതാനത്തെ തെളിഞ്ഞ വെയിലിൽ രഘു കുമ്പിട്ടിരുന്നു. മറ്റെല്ലാ കുട്ടികളും ക്ളസ്സുകളിലായതിനാൽ  ഒഴിഞ്ഞ മൈതാനം. തെളിഞ്ഞ സൂര്യൻ. പക്ഷെ അവനു ചുറ്റും ഇരുട്ട് മാത്രമായിരുന്നു. ഇന്ന് രാവിലെയും അവന്റേതായിരുന്ന സാമ്രാജ്യത്തിൽ ഇപ്പോൾ അന്യനായി അവനിരുന്നു. കണ്ണീർ സാവധാനം വറ്റി, ഏങ്ങലടങ്ങി, പക്ഷെ ഇരുൾ മാത്രം മാറാതെ നിന്നു . അവന്റെ കുഞ്ഞു ലോകം കറുപ്പിലമർന്നു കിടന്നു. 'അമ്മ വീട്ടിലെ ഇരുട്ടുമുറികളിലെ കറുപ്പ്. തറവാട്ടിലെ റബ്ബർതോട്ടത്തിലെ കറുപ്പ്. വീട്ടിലെ ചായ്പ്പിന്റെ കറുപ്പ്.  ഇരുളിൽ മുഖങ്ങൾ. വിശ്വംഭരൻ, ജയേഷ് ചേട്ടൻ, ഹംസ. പിന്നെ ഇന്ന് ഫാദർ കൈതമറ്റം. ഇരുളിൽ മുഖങ്ങൾ അവനെ നോക്കി ഘോഷ്ടികൾ കാണിച്ചു. കണ്ണീർ വീണ്ടും ഉറപൊട്ടി.

പഠിച്ച പാഠങ്ങളിലൊന്നിലും അവനുള്ള ഉത്തരം ഉണ്ടായിരുന്നില്ല. ജീവിതത്തിന്റെ ചോദ്യങ്ങളിൽ ഉത്തരമറിയാത്ത കുട്ടി നിസ്സഹായനായി.

ഉച്ച ഭക്ഷണത്തിനു സ്കൂൾ വിട്ടു. കുട്ടികൾ അവന്റെ അടുത്തേക്ക് വന്നില്ല. വന്നവർ വെറുതെ നോക്കി തിരിച്ചു പോയി. അവന്റെ ചോറുപാത്രം ക്ലാസ്സിൽ ആണ്. പക്ഷെ രഘു അപ്പോഴും ഇരുളിൽ തനിച്ചായിരുന്നു. വിശപ്പോ ദാഹമോ അവനുണ്ടായിരുന്നില്ല. പെട്ടെന്ന് ഒരു കൈ അവന്റെ തോളിൽ കെട്ടിപിടിച്ചു.

എടാ നീ വാ. ഊണ് കഴിക്കു”. രഘു തലയുയർത്തി നോക്കി. നിറഞ്ഞ കണ്ണുകൾക്ക് മുന്നിൽ സുനിൽ വർഗ്ഗീസ്. അവൻറെ ബെസ്റ് ഫ്രണ്ട്. സുനിലേ ഞാനല്ല... മുഴുമിക്കാൻ രഘുവീനവുമായിരുന്നില്ല. തോളിൽ വീണ സുനിലിന്റെ കൈ ഒന്ന് കൂടെ ദൃഡമായ . നീയല്ലെന്നു ആർക്കാ അറിയാതെ. മൈരനച്ചൻ എന്തെങ്കിലും പറയെട്ടെ. നീ വാ. തോളിൽ പിടിച്ച സതീർഥ്യന്റെ കൈകളിൽ പിടിച്ചു രഘു എണീറ്റു . ഇരുൾ മാറുന്നത് അവനറിഞ്ഞു. ഏങ്ങൽ നിൽക്കുന്നതും അവനറിഞ്ഞു. കൂട്ടുകാരനൊപ്പം ഊണ് കഴിച്ചു തീർത്തു രഘു സ്റ്റാഫ് റൂമിലേക്ക് നടന്നു. നേരെ  പ്ലാത്തോട്ടം മാഷിന്റെ മുന്നിൽ. ഏങ്ങലടിക്കാതെ നിവർന്നു നിന്ന് മാഷിനെ നോക്കി അവൻ പറഞ്ഞു. മാഷെ ഞാനല്ല. ഞാനൊരിക്കലും അങ്ങനെ എഴുതില്ല. ആവാക്കുകളൊന്നും ഞാനിന്നു വരെ പറഞ്ഞിട്ട് പോലുമില്ല. മാഷിന്റെ മറുപടിക്കു കാത്തു നിൽക്കാതെ അവൾ തിരികെ ക്ലാസ്സിൽ വന്നു. ഉച്ചക്ക് ശേഷം ക്ലാസ് ആരംഭിച്ചു, ആരും അവനെ പിന്നെ ക്ലാസ്സിൽ നിന്ന് പുറത്താക്കിയതുമില്ല.

സുനിൽ വർഗ്ഗീസ് അവനെ വിശ്വസിച്ചു, അറിഞ്ഞു. മാഷ് പക്ഷെ തുടർന്നങ്ങോട്ടുള്ള ദിവസങ്ങളിലെല്ലാം അവനെ പൂർണമായും അവഗണിക്കുന്നതു വളരെ പെട്ടെന്ന് അവനു മനസ്സിലായി. ആരാധിച്ചിരുന്ന അധ്യാപകൻറെ  ഇടുങ്ങിയ ചിന്തയും പ്രവർത്തിയും അവന്റെ ആരാധനയെ ഇല്ലാതാക്കി. ഒരു വർഷത്തിന് ശേഷം സ്കൂൾ വിട്ടു മറ്റൊരു സ്കൂളിലേക്ക് മാറിയപ്പോഴും മനസ്സിൽ കൂടെ പോന്നത് കുറെയേറെ മരങ്ങളും മൈതാനവും പിന്നെ സുനിൽ വർഗ്ഗീസും മാത്രമായിരുന്നു. കടപ്പാടുകളുടെ ഭാരങ്ങളില്ലാതെ, നിറമുള്ള ഓർമകളുടെ മടിശീലകളില്ലാതെ, തിരികെ വരണമെന്ന ചിന്തയുടെ വേദനിപ്പിക്കലില്ലാതെ രഘു സ്കൂളും വിട്ടു. അവന്റെ ആറാമത്തെ സ്കൂളിലേക്ക്, പുതിയ ആൾക്കൂട്ടത്തിലേക്കു, അനായാസമായ  ഒരു പറിച്ചു നടൽ.

അന്ന് തോളിൽ വീണ കൂട്ടുകാരന്റെ കയ്യുടെ ചൂട് പിന്നീടൊരിക്കലും രഘു അറിഞ്ഞില്ല, അനുഭവിച്ചില്ല. പക്ഷെ ഓർമ്മകളുടെ കാലപ്പഴമയിൽ നിറം മങ്ങാതെ ചൂട് എന്നും  രഘുവിനൊപ്പം സഞ്ചരിച്ചു. അന്ധകാരത്തിൽ വഴിതെറ്റിയലയുന്ന നിസ്സഹായന്റെ വെളിച്ചത്തിലേക്കുള്ള കൈത്താങ്ങ് . മുന്നിൽ വരുന്ന ഓരോ നിസ്സഹായനിലും അയാൾ ആറാം ക്ലാസുകാരനെ കണ്ടു. അവന്റെ ചുറ്റും നട്ടുച്ചക്കും പടർന്ന ഇരുൾ കണ്ടു. അപ്പോഴൊക്കെയും അയാൾ സുനിൽ വർഗ്ഗീസായി പരകായ പ്രവേശം ചെയ്തു.

വർത്തമാന കാലത്തിൽ, മുന്നിൽ  നമ്രശിരസ്കയായി അന്ന  വീണ്ടും തെളിഞ്ഞു. പാതി നിറഞ്ഞ  അവളുടെ കണ്ണുകളിൽ രഘു ആറാം ക്ലാസുകാരൻറെ ഇരുണ്ട കൃഷ്ണമണികൾ കണ്ടു.

അന്നാ , ജോലി ചയ്യുമ്പോൾ തെറ്റ് പറ്റാം . ജോലി ചെയ്താലേ തെറ്റു  പറ്റു .

I know, you will not make the same mistake again. That does not mean that you are forbidden to make new mistakes. Go back to your seat. Continue your good work.

ഒരു  കാരണം കാണിക്കൽ നോട്ടീസ്  പ്രതീക്ഷിച്ചു വന്ന പെൺകുട്ടി പകപ്പോടെ തല ഉയർത്തി. അയാൾ അവളെ നോക്കി ആർദ്രനായി ചിരിച്ചു. അമ്പരപ്പോഴിയാതെ അവൾ തിരികെ പോയപ്പോൾ സുനിൽ വർഗ്ഗീസ് ഓഡിറ്റർനെ  തെറി വിളിക്കുന്നത് അയാൾ കേട്ടു.

 

“King, your stories are so strange. I am unable to relate.” Cordelia frowned.

“Princess. The story just began. There are episodes to go. You will relate. Be patient.”

“I trust you, King. Go on. How did that girl lose her father?”

 

അഞ്ചാം ക്ലാസ്സിൽ സ്കൂൾ മാറി പുതിയ സ്കൂളിൽ വന്നപ്പോൾ ആദ്യം മനസ്സിലുടക്കിയത് വെളുത്തു കൊലുന്നനെ മുഖമുള്ള കറുത്ത ചുറ്റുള്ള കണ്ണട വച്ച എട്ടാം ക്ലാസ്സ് കാരിയായിരുന്നു. KSRTC ബസ്സിലും സ്കൂൾ  വരാന്തയിലും കണ്ട കണ്ണടക്കാരി സ്റ്റേജ് പാട്ടുകാരി കൂടി ആയി വന്നു കണ്ടപ്പോൾ മനസ്സിൽ വന്നത് പ്രണയം തന്നെ ആണെന്ന് അവനു മനസ്സിലായിരുന്നു. പിന്നീടെപ്പോഴോ അവളുടെ അപ്പൻറെ പേര് കാതിൽ വന്നു വീണു. കീഴൂർ തോമസ്.

കേട്ട മാത്രയിൽ ഓർമ്മയിലേക്ക് വന്നത് കറുത്ത ഒരു രക്തചവി. ഓർമ്മകൾ ഉറച്ചു വരുന്ന ശൈശവ കാലത്തെന്നോ ഒരു സന്ധ്യ. ഗ്രാമ ചന്തയിലെ പതിവ് സന്ദർശനത്തിന്റെ അവസാനം 'അമ്മ വീട്ടിലേക്കുള്ള മടക്കത്തിൽ എന്തിനാണ് തന്നെ ഇരുൾ മൂടിയ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഇറയത്തേക്കു മാറ്റിനിർത്തിയതെന്നു ചോദിക്കുന്നതിനു മുൻപേ മാമൻ വാ പൊത്തി . പിന്നെ പതിയെ കാതിൽ പറഞ്ഞു. മോനിവിടെ നിൽക്കു . ഒന്നും പേടിക്കണ്ട. മാമൻ കുറച്ചു കൂട്ടുകാരെ കണ്ടിട്ട് വരുന്നത് വരെ പോപ്പിൻസ് മിട്ടായി തിന്ന് ഇവിടെ നിൽക്കണം. മാമൻ അല്ലാതെ ആറുവന്നാലും മിണ്ടരുത്, ഒളിച്ചിരുന്നോണം. പോപ്പിൻസ്‌ കയ്യിൽ വച്ച് മാമൻ ഇരുളിൽ മറഞ്ഞു. നിമിഷങ്ങൾ കൊഴിഞ്ഞു, ഒപ്പം പോപ്പിൻസും. ഇരുളിൽ ഒളിച്ചു കളിയ്ക്കാൻ എന്നും അമ്മവീട്ടിൽ വരുമ്പോൾ മാമനാണ് കൂട്ട്. ഇതും അതുപോലെന്തോ എന്നതിൽ കവിഞ്ഞു കൂടുതലൊന്നും അവൻ്റെ ചിന്തയിൽ അപ്പോഴില്ലായിരുന്നു. പക്ഷെ പിന്നെ കണ്ടത് അൽപ്പം ദൂരെ നാട്ടുവഴിയിലെ തെരുവ് വിളക്കിന്റെ വെളിച്ചത്തിലേക്കു നടന്നു വരുന്ന ഒരാളെ യാണ്. പെട്ടെന്ന് ഇരുളിൽ നിന്നും ആരൊക്കെയോ ഓടിക്കൂടുന്നു. പൊങ്ങിത്താഴുന്ന കുറച്ചേറെ വടിവാളുകളിൽ ആദ്യം മഞ്ഞവെളിച്ചം നക്ഷത്ര രാശി പോലെ മിന്നി. വളരെപ്പെട്ടെന്നു അവയിൽ കറുത്ത ദ്രാവകം മൂടി നക്ഷത്രങ്ങൾ മറഞ്ഞു. കൊല്ലല്ലേ എന്ന കരച്ചിലിനൊപ്പം നക്സൽ ബാരി സിന്ദാബാദ് എന്ന കൂട്ടായ  അലർച്ചയും ഉയർന്നു പൊങ്ങി. നിമിഷങ്ങൾക്കുള്ളിൽ എല്ലാം അവസാനിച്ചു. ഇപ്പോൾ മഞ്ഞവെളിച്ചത്തിനു താഴെ ചലനമറ്റ ഒരു ഉടൽ മാത്രം. ഉടലിന്റെ കാഴ്ചയെ പെട്ടെന്ന് മറച്ചു അവന്റ്റെ കണ്ണുകൾ ഏതോ കൈ വന്നു മറച്ചു. ചിരപരിചിതമായ കൈ. 'അമ്മ വീട്ടിൽ കണ്ണുപൊത്തികളിപ്പിക്കുന്ന മാമന്റെ കൈ. പക്ഷെ ഇപ്പോൾ കൈക്കാണ് നനവുണ്ട്, അവനു പരിചിതമല്ലാത്ത ഒരു മണവും. ചിന്തിക്കനാവും മുൻപേ മാമൻ അവനെ കയ്യിൽ വാരി എടുത്തു ഓടി. ഇരുളിലെന്റെ മാറ പറ്റി വഴികളില്ലാത്ത ഇടങ്ങളിലൂടെ. 'അമ്മ വീടിന്റെ ഇറയത്തു നിർത്തി ഒന്നും പറയാതെ മാമൻ വീണ്ടും ഓടി. ഇരുളിലേക്ക്. ഒച്ച കേട്ട് റാന്തൽ വിളക്കുമായി വന്ന അമ്മയുടെ കയ്യിൽ നിന്നും റാന്തൽ നിലത്തു വീഴുന്നതും, മോനേ എന്ന അലർച്ചയോടെ 'അമ്മ തന്നെ വാരിയെടുത്തതും എന്തിനെന്നു അവനു മനസ്സിലായില്ല. കരച്ചിൽ കേട്ട് വന്ന അച്ഛച്ചനോട്  ചോര ചോര എന്ന് മാത്രമേ 'അമ്മ പറഞ്ഞുള്ളൂ. പിന്നെ സാവധാനം അവൻ കണ്ടു, 'അമ്മ അഴിച്ചിട്ട അവന്റെ ഷർട്ടിലും നിക്കറിലും നിറയെ പൊതിഞ്ഞിരിക്കുനതവിട്ടു രാശി . പക്ഷെ ചോര ചുവപ്പല്ലല്ലോ. ഇരുളിൽ തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ അവൻ കണ്ടതെല്ലാം വിവരിക്കുന്പോൾ വീണ്ടു വീട്ടിൽ അലമുറകൾ ഉയർന്നത് അവ്യക്തമായ ഓർമ്മയായി.

പിന്നീടുള്ള ദിവസങ്ങളിൽ അവൻ അറിഞ്ഞു മാമൻ ഒരു നക്സലൈറ്റ് ആയിരുന്നെന്നു. മാമനും കൂട്ടുകാരും രാത്രയിൽ നാട്ടിലെ ഏറ്റവും ദുഷ്ടനായ ജന്മിയെ കൊന്നു എന്ന്. കൊലക്കു ശേഷം മാമൻ ഒളിവിലാണെന്ന്. ആക്രമണത്തിനിടെ മാമന്റെ കൈക്കു മുറിവേറ്റെന്ന്. പിന്നീടൊരിക്കലും അവൻ മമനെ കണ്ടിട്ടുണ്ടായിരുന്നില്ല. മാമന്റെ പേര് രഹസ്യമായി മാത്രം പറയേണ്ട ഒന്നാണെന്ന് അവൻ പഠിക്കുകയായിരുന്നു. പക്ഷെ അതിനൊപ്പം എല്ലാവരും പരസ്യമായി പറഞ്ഞ പേര് അവന്റെ മനസ്സിൽ നിലനിന്നുധീരരായ ന്കസലൈറ്റെ കാർ കൊന്ന ദുഷ്ടനായ കീഴൂർ തോമസ.

ആർദ്രമായി  പാടുന്ന, പടം വരക്കുന്ന, ചിരിക്കുന്ന, ഓടിക്കളിക്കുന്ന, പൂവിനേയും പുല്ലിനേയും മൈതാനത്തെ മണൽത്തരികളെയും മൃദുലമായി തഴുകി അകലുന്ന കണ്ണടക്കാരി പരമ ദുഷ്ടനായ കീഴുർ തോമസിൻറെ മകളാണെന്നത് അമ്പരപ്പിക്കുന്ന  അറിവായിരുന്നു അവനു.

അവളെ കാണുന്ന ഓരോ ദിവസവും ദുഷ്ടതയുടെ കേട്ട് പഴകിയ നിർവ്വചനങ്ങൾ അവൻ മാറ്റിയെഴുതുകയായിരുന്നു.

തെരുവ് വിളക്കിന്റെ മഞ്ഞവെളിച്ചത്തിൽ പിടഞ്ഞു വീണ ഇരുണ്ട മനുഷ്യനിൽ ഒരു മാലാഖക്കു ജൻമം നൽകി പോറ്റി വളർത്തിയ വെള്ളത്താടിയും മുടിയുമുള്ള സൗമ്യനായ ദേവരാജാവിനെ അവൻ കണ്ടു. പെൺകിടാവിനെ താരാട്ടു പാടിയുറക്കി കവിളിൽ മുത്തം നൽകി വിളക്കുകൾ അണച്ച് പാതി നിദ്രയിൽ നേരം വെളുപ്പിക്കുന്ന വാത്സല്യവാനായ അച്ഛനെ കണ്ടു. കാലുകളിടാറാതെ, കണ്ണുകൾ നിറയാതെ അവളെ കരുത്തയാക്കി താങ്ങി നിർത്തിയ ശക്തിയുടെ ഉറവിടം കണ്ടു. രഘു അവളെ ആരാധിച്ചു. ഒപ്പം കീഴുർ തോമസിലെ പിതാവിനേയും. അവളുടെ നഷ്ടം അവൻ അറിഞ്ഞുദുഷ്ട നിഗ്രഹത്തിന്റെ ഓരോ വാർഷികവും നാട് ആഘോഷിച്ചപ്പോൾ സ്കൂൾ മൈതാനത്തിലെ പൊള്ളുന്ന വെയിലിൽ ഒറ്റക്ക് നിന്ന പെൺകുട്ടിയുടെ കണ്ണുകളിലെ നനവ് മാത്രം അവൻ കണ്ടു. മൈതാനത്തെ മണലിൽ അവൾ വീഴ്ത്തിയ കാൽപ്പാടുകളിൽ മറ്റാരും കാണാതെ ഒരിക്കലവൻ തൊട്ടു. ദുഷ്ട നിഗ്രഹം നടത്തിയ മാമന്റെ വീരപരിവേഷം അവൻ കാലടിപ്പാടുകളിൽ ഇറക്കിവച്ചു.

പക്ഷെ, എത്ര ശ്രമിച്ചിട്ടും പോകാതെ തെരുവ് വിളക്കിൻറെ  മഞ്ഞ വെളിച്ചം ഒരിക്കലും കെടാതെ അവനിൽ നിലനിന്നു. നിശബ്ദനായി, അകലെ നിന്ന് അവൻ അവളെ സ്നേഹിച്ചു. പിന്നീടുള്ള എല്ലാ കാലങ്ങളിലും.

 

“Now I can relate”. Cordelia yelled with joy. He smiled.

“You will relate more and more. It is still at the beginning”.

“Go on, King. I love you.”

കഥ കേൾക്കുന്ന കുട്ടിയുടെ കണ്ണുകളിലെ കൗതുകം രാജാവിനെ  ആർദ്രനാക്കി. കൂടുതൽ കൂടുതൽ കഥകൾക്കായി രാജാവ്  സ്ഥല കാലാതീതനായി. പിന്നിട്ട വഴികളിൽ കഥകൾ ഇല്ലാതായപ്പോൾ ഭാവനകളും കേട്ട കഥകളും വായിച്ച അറിവുകളും അയാളുടെ കഥകളായി.

“Princess, have you ever been lonely?” He asked.

The child wonders. Then said. “How can I be lonely, when I am always surrounded by people? The maids, siblings, your courtiers and who is not?”

“Princess, loneliness is a state when you are deprived of that one person you always need. The people around you are a crowd. You can still be lonely”.

“Go on King. I am enlightened”

ഗ്രീഷ്മവും വർഷവും കടന്നു ശിശിരത്തിന്റെ വരവായി. ദീർഘമായ കാത്തിരിപ്പിനൊടുവിൽ അമ്മയുടെ കരവലയത്തിൽ അമർന്ന് മാതൃവാത്സല്യത്തിന്റെ മഴയിൽ നനഞ്ഞലിഞ്ഞ കൈക്കുഞ്ഞായി രഘു ശൈത്യത്തിൽ ഏകനായിരുന്നു. ശൈത്യത്തിന്റെ ശീതളിമയിൽ  അയാളെ പുണർന്നു നിൽക്കുന്ന കമ്പിളി വസ്ത്രത്തിന്റെ സ്പർശം ഒരു കരസ്പര്ശമായി, കരുതലോടെ ആരോ ചേർത്തു നിർത്തിയ നിരാലംബനായി അയാൾ ചൂടിൽ അലിഞ്ഞു. ശിശിരത്തിന്റെ തണുപ്പോ, ദൈർഘ്യമില്ലാത്ത ഇരുണ്ട പകലുകളോ, വിറങ്ങലിച്ച രാത്രികളോ ആയിരുന്നില്ല  അയാളെ ഋതു ഭേദത്തിന്റെ പ്രണയിതാവാക്കിയത്. തണുത്ത ഋതുവിൽ അയാളെ പുതച്ചു നിന്ന  കട്ടിയേറിയ ഉൾവസ്ത്രത്തിന്റെ ചൂട്. ഓരോ നിമിഷവും ചൂടിൽ രഘു അനുഭവിച്ചത്പിന്നിട്ട വഴികളിലൊക്കെയും അയാളാഗ്രഹിച്ച ഒരു ആലിംഗനത്തിന്റെ ചൂടായിരുന്നു. ഓർമ്മകൾ ഉറക്കാത്ത നവജാതന്റെ വ്യഥകളിൽ മുലപ്പാലായി ചുരത്തിയ കരുതലിന്റെ ചൂട്. ഇറുകെ പുണർന്നു ഓരോ കോശങ്ങളിലും സ്നേഹാതുരമായ സ്പര്ശനത്തിന്റെ മാന്ത്രിക വലയം   തീർക്കുന്ന  പ്രണയത്തിന്റെ ചൂട്. ഇരുണ്ട രാത്രികളിൽ ഒറ്റക്കാക്കാതെ കാവൽ നിൽക്കുന്ന കരുത്തിന്റെ ചൂട്. തണുപ്പിന്റെ ഓരോ ബിന്ദുവിലും ഞാനുണ്ട് കൂടെ എന്ന് കാതിൽ  മന്ത്രിക്കുന്ന സൗഹൃദത്തിന്റെ ചൂട്. രാത്രികളിൽ ചൂടിലലിഞ്ഞുറങ്ങിയ കുഞ്ഞായും പകലുകളിൽ ചൂടിൽ തിമർത്തുല്ലസിച്ച വികൃതിയായതും അയാൾ ശിശിരത്തെ ആഘോഷിച്ചു. ഓരോ ശ്വാസത്തിലും സ്നേഹിച്ചു. തണുപ്പിലും ചൂടിലും ദശാബ്ദങ്ങൾ പോയതറിയാതെ

ഉദയാസ്തമയങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന പകൽ പോലെ ജീവിതം. പിറവിയിൽ ഉദയത്തിന്റെ തണുപ്പിൽ നിന്നും പ്രഭാതത്തിന്റെ  നറുചൂടിലേക്കു  നടന്നു വന്ന കൗമാരവും യൗവ്വനവും. മദ്ധ്യാഹ്ന സൂര്യന്റെ തീക്ഷ്ണമായ പകലിൽ ദ്രുതതാളത്തിൽ യുവത്വം. ഇന്നിപ്പോൾ സായന്തന സൂര്യൻ പടിവാതിൽക്കൽ എത്തി നിൽക്കുന്ന സമയം. പകലിൻറെ വെള്ളിവെളിച്ചത്തിൽ പിന്നിട്ട വഴികളിലേറെയും കൂടെയുണ്ടായിരുന്നത് ഏകാന്തതയായിരുന്നു. ഇന്നിപ്പോൾ, ദശാസന്ധിയുടെ അവസാന രാത്രിയിൽ, കൂടെയുള്ളതും അതുമാത്രം.

ഓർമ്മകൾ ഉറക്കാത്ത ശൈശവത്തിലും തിരിച്ചറിവുകളിലേക്കു നടന്നു കയറാനാരംഭിച്ച ബാല്യത്തിലും തേടിയതൊക്കെയും അമ്മയെ മാത്രം. കുടുംബ ഭാരത്തിനൊപ്പം ജോലിഭാരവും പേറുന്ന അമ്മയ്ക്ക് നല്കാനാവുന്ന സാമീപ്യത്തിനുമപ്പുറമായിരുന്നു രഘുവിന്റെ ആവശ്യങ്ങൾ. പിന്നെ കൗമാരത്തിലും യൗവ്വനത്തിലും സങ്കല്പങ്ങളിൽ മാത്രം വന്നുപോയ കൂട്ടുകൾ. യാഥാർഥ്യത്തിന്റെ കയ്പ്പിനെക്കാൾ സങ്കൽപ്പങ്ങൾ അങ്ങനെ അവന്റെ സന്തത സഹചാരികളായി. പിന്നെ, കാലത്തിന്റെ മറ്റൊരു പരിണാമ സന്ധിയിൽ കൂരിരുളിൻ കറുപ്പ് രാശി ക്കുള്ളിൽ ദീപാലങ്കാരങ്ങൾ കുളിക്കുന്ന ഒരു വീടിന് പൂമുഖത്തേക്ക് വലതുകാൽ വച്ച് അവൾ കയറി വന്നു. ഗംഗആഘോഷങ്ങളുടെ അലകളടങ്ങിയ രാത്രിയിൽ ഗംഗയുടെ കണ്ണുകളിലേക്കു രഘു സൂഷ്മതയോടെ നോക്കി. അവിടെ അയാൾ സ്വന്തം പ്രതിബിംബം കണ്ടു പുഞ്ചിരിച്ചു. തത്വമസി. അയാൾ മന്ത്രിച്ചു. മനസ്സ് മഞ്ഞിന്റെ തണുപ്പാർന്ന ഒരു മലമ്പാതയില് ശാന്തമായലയുന്നതു അയാളറിഞ്ഞു. അന്നും തുടർന്നങ്ങോട്ട് എല്ലായ്‌പോഴും.

ഗംഗ നദി. ഹിമശൈലങ്ങളുടെ തണുപ്പിലും അഗാധതയിലും ഉഗ്രഭാവം പൂണ്ടും പിന്നെ ഉത്തരേന്ത്യയുടെ സമതലങ്ങളിൽ ശാന്തയായും ഗംഗ ഒഴുകി. രഘുവിന്റെ ജീവിതത്തിലും ഗംഗ ശാന്തയായിരുന്നു. അയാളുടെ വന്യമായ ചിന്തകളെ അവൾ ആർദ്രമായി തഴുകി. വെയിൽ ചൂടേറ്റു കരുവാളിച്ച മുഖത്ത് മഞ്ഞിന്റെ നനവുള്ള ഉമ്മകളാൽ തണുപ്പേകി. പോയ കാലത്തിന്റെ പാപക്കറകൾ അവളുടെ സ്നിഗ്ദമായ ആലിംഗനങ്ങളിൽ മാഞ്ഞില്ലാതാവുന്നതു അയാൾ കണ്ടു നിന്നു. പക്ഷേ ചിലപ്പോഴൊക്കെ ശാന്തത അയാളെ അലോസരപ്പെടുത്തിയിരുന്നു. കല്യാണത്തിന് മുൻപുള്ള അശാന്തിയുടെ കാലങ്ങളിൽ സ്വസ്ഥത തേടി അലഞ്ഞതേറെയും നദിയുടെ ഓരങ്ങളിലായിരുന്നുവല്ലോ. പക്ഷെ കാഴ്ചകളിലൊന്നും നദി സൗമ്യയാരുന്നില്ല സൗമ്യയായ നദിയെ അയാളും ഇഷ്ടപ്പെട്ടിരുന്നില്ല. ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ വർണ്ണരഹിതമായ ജീവിതങ്ങളുടെ പാപ ഭാരവുമായി സമതലങ്ങളിൽ ശാന്തയായി നിറഞ്ഞൊഴികിയ ഗംഗ അയാളുടെ വിഹ്വലതകളെ കൂടുതൽ ഭ്രാന്തമാക്കിയപ്പോൾ ഹിമാലയത്തിന്റെ പാർശ്വങ്ങളിൽ നിറഞ്ഞു വന്യമായി കൂലം കുത്തി ഒഴുകിയ ഗംഗ അയാളെ ശാന്തനാക്കി. ഹരിദ്വാറിലെ സ്നാനഘട്ടങ്ങളിൽ പാപക്കറകളുടെ സങ്കലനം ഏൽക്കുന്നതിനു മുൻപേ രുദ്രപ്രയാഗിൻറെ കുത്തനെയുള്ള ചരിവുകളിൽ രൗദ്രയായ ഗംഗയെ നോക്കി അയാൾ ഊർജസ്വലനായി. വലിയ പാറക്കെട്ടുകൾ തകർത്തു, കുന്നിൻചരിവുകളെ വകഞ്ഞു മാറ്റി, മുന്നിലുള്ളതെല്ലാം വഴിമാറ്റി  തന്നിഷ്ടത്തിലൊഴുകുന്ന ഗംഗ. ശക്തയായ, സൗന്ദര്യവതിയായ, മഞ്ഞിന്റെ ആർദ്രത മുഴുവൻ സ്വയം ആവാഹിച്ച ഗംഗ. പൊള്ളുന്ന ചൂടിൽ സ്കൂൾ മൈതാനത്തു പതിഞ്ഞ പെൺകുട്ടിയുടെ കാൽപ്പാടുകളിൽ ഒരു അഞ്ചാം ക്ലാസ്സുകാരൻ കണ്ട ധൈര്യശാലിയായ സ്വതന്ത്രയായി ഗംഗ. ഗംഗയുടെ തണുപ്പിൽ കാലുകൾ ആഴ്ത്തി, ചെവിയിൽ മലവെള്ളത്തിന്റെ ഹുങ്കാര സ്വരം നിറച്ചു ഒറ്റയ്ക്ക് മല കയറുമ്പോൾ കൂടെ ആഗ്രഹിച്ചത് ആരെയായിരുന്നു? ഒരുപക്ഷേ മുഖമില്ലാതിരുന്ന സഹയാത്രിക ഇവളായിരുന്ന്നിരിക്കാം.

നദിയുടെ രൗദ്രതയിൽ മനസ്സിനെ സ്ഫുടം ചെയ്തെടുത്ത അയാൾക്ക് ഗംഗയുടെ അപൂർവമായി മാത്രം കാണാറുള്ള പൊട്ടിത്തെറികളും വഴക്കുകളും സങ്കല്പങ്ങളിലേക്കുള്ള തിരിച്ചുപോക്ക് മാത്രമായിരുന്നു. അയാൾ അതാസ്വദിച്ചു, ചിലപ്പോഴൊക്കെ ആഗ്രഹിച്ചു.

പക്ഷെ, പകലിന്റെ പിന്നീടുള്ള യാമങ്ങളിൽ വീണ്ടും വീണ്ടും ഒറ്റക്കാകുന്നത് അയാൾ അറിഞ്ഞു. ഒടുവിലൊടുവിൽ ഒറ്റപെടലിനെ അയാൾ സ്നേഹിച്ചു. ഗംഗയെ സ്നേഹിക്കുന്ന പോലെ. പണ്ട്, കീഴുർ തോമസിന്റെ മകളെ സ്നേഹിച്ച പോലെ.

അപ്പോൾ അങ്ങകലെ ഇലകളിലടിഞ്ഞ മഞ്ഞിൻ കണങ്ങൾ നീർതുള്ളികളായി മണ്ണിൽ പതിയുന്നത് നോക്കി പഞ്ഞി മരം ആർദ്രയായി. അപ്പാടിന്റെ മൂന്നും കൂടിയ കവലയ്ക്കരികെ നനുത്ത കുളിരുള്ള ഒരുരാത്രിയുടെ കറുപ്പിൽ നിന്നും മഞ്ഞിന്റെ ധവളിമയിലേക്കു മിഴി തുറന്ന ഇലഞ്ഞി മരം പഞ്ഞി മരത്തെ  നോക്കി. എല്ലാം പതിവ് പോലെ. ചലനരഹിതമായ നിലനിൽപ്പിന്റെ ധന്യതയിൽ മരങ്ങൾ ചില്ലകളുരുമ്മാൻ വെമ്പി ഒരു കാറ്റിന്റെയോ വേഗതയേറിയ കാറിന്റയോ ഔദാര്യം കാത്തു വഴിക്കണ്ണുമായി ചേർന്ന് നിന്നു.

Comments

seo expert said…
This is a great inspiring article.I am pretty much pleased with your good work. Click here birra marble hip escape

Popular posts from this blog

GOPAL SWAMI PETTA

A 60 KM Drive from Sulthan bathery, Wayanad through the mighty Mysore forests, comprising of Muthanga Wildlife Sanctuary and then through the remote villages of Gundalpett, will take you to the abode of Lord Gopal Swami, located at a height of about 1200 feet from the sea level. En-route you can see the beautiful locations of many movies, the first one being Lal Jos' "Chandranudikkunna Dikkil" This is a place where cold breeze always soothe your tired muscles. The spectacular view from the hilltop, fresh, cool air and the roaming elephants are all a feast to your soul. Relax, refresh and rejuvenate here. The lovely nature here have all the ingredients for that. When leaving the hill in the even ing your mind will not accompany you. It will stay back there at the footsteps of the Lord, leaving only your body to the noisy world beneath.
WISH YOU A HAPPY NEW YEAR Under a thick cover of brown soil, a solitary Red Lucky Seed closed its eyes. Then it opened those eyes and closed them again. It was only darkness. Be it closed or opened; it was dark. Its nostrils, tired of inhaling the ancient scent of dehydrated soil, were numb. For the last time, in the severe pain of compression on its dry skin, it heard the call of conscience again. A faint cry, from its core, of life that was about to end, the weak call from within for a holy birth.  The thirsty seed cried out loudly in that pain of abandonment. There was no one to here.  That cry was not strong enough to reach the ears of the great clouds in the vast sky that stood like a silver umbrella over the dark earthen veil that covered the humble seed. Waiting for the inevitable end, and intensely dreaming of a brown-eyed raindrop, the Red Lucky Seed closed its eyes again. Not a drop of rain came in search of the lonely and worthless seed, so insignificant as one of t...